2010, മാർച്ച് 31, ബുധനാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 7


കഴിഞ്ഞ ഭാഗം
അങ്ങനെ നേരം പുലര്‍ന്നു. കോള്‍ഗേറ്റ് പേസ്റ്റ് ഒക്കെ തേച്ചു ചന്ദ്രിക സോപ്പ് തേച്ചു കുളിച്ചിട്ടു റെഡി ആയി. മുറ്റം തൂക്കാന്‍ വരുന്ന കോര്‍പറേഷന്‍ ആന്റിയെ കണി കണ്ടിട്ട് ഇറങ്ങി. ഇന്ന് പണി തുടങ്ങുകാണ്. അങ്ങനെ ഓഫീസില്‍ എത്തി. പതിനൊന്നു മണി ആവാന്‍ കാത്തിരുന്നു. ആള്‍ക്കാര്‍ ഒക്കെ എത്തി തുടങ്ങി. എല്ലാവരും ബാഗ്‌ കൊണ്ട് വച്ചിട്ട് എങ്ങോട്ടോ പോകുന്നുണ്ട്. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു സീറ്റില്‍ ഇരുന്നു മെഷീന്‍ ഓണ്‍ ചെയ്തു അവിടിരുപ്പുണ്ട്. എന്‍റെ മാനേജര്‍ നെ കാണുന്നില്ലല്ലോ. എവിടെ പോയി കിടകുന്നോ ആവോ. അടുത്തിരിക്കുന്നത് ഒരു പെണ്‍ കുട്ടി ആണ്. അവളുടെ മുഖത്തെ കള്ള ലക്ഷണം കണ്ടിട്ട് മലയാളി ആണെന്ന് തോന്നുന്നു. പരിചയപ്പെട്ടു. മലയാളി തന്നെ. കൊള്ളാം. അത്യാവശ്യം ഭംഗി ഒക്കെ ഉണ്ട്. ഇവളോട്‌ അനുരാഗം പൊട്ടി മുളപ്പിച്ചാലോ എന്നോര്‍ത്തു. വേണ്ട. ആദ്യ ദിവസം തന്നെ ജോലി കളയണ്ട. അവളാണ് പറഞ്ഞു തന്നത് അവിടെ ഒരു ടീ വെണ്ടിംഗ് മെഷീന്‍ ഇരിപ്പുണ്ട്. വേണേല്‍ പോയി ചായ കുടിച്ചു വന്നോളാന്‍. പറഞ്ഞ സ്ഥിതിക്ക് പോവാതിരുന്നാല്‍ മോശമല്ലേ. നേരെ വിട്ടു. Pantry എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടു. മെഷീന്‍ കണ്ടു. ചുമ്മാതല്ല എല്ലാവനും കുറച്ചു നേരത്തേക്ക് മുങ്ങുന്നത്. ചായ കുടിക്കാന്‍ പോയതാരിക്കും. അതിനടുത്തു കപ്പ്‌, ഷുഗര്‍ ഒക്കെ ഇരിപ്പുണ്ട്. ഈ പണ്ടാരത്തില്‍ നിന്ന് ചായ ഉണ്ടാക്കുന്നതെങ്ങനെ ആണാവോ.
മൂന്നു നിറത്തിലുള്ള മൂന്നു ബട്ടണ്‍ ഉണ്ട്. അതിന്‍റെ അടുത്ത് എന്തോ എഴുതിയിട്ടുണ്ട്. കാലപഴക്കം കൊണ്ട് മാഞ്ഞു പോയിരിക്കുന്നു. ഇതില്‍ ചായ ഇതു കുഴലില്‍ കൂടി ആണോ എന്തോ വരുന്നത്.
രണ്ടും കല്പിച്ചു കപ്പ്‌ ഒരു ടാപ്പിന്റെ താഴെ വച്ച്. ഒരു ബട്ടണ്‍ പിടിച്ചു അമര്‍ത്തി.
പുല്ല്.. അതില്‍ കൂടി ചൂട് വെള്ളം ആണ് വന്നത്. ആരും കാണാതെ പതുക്കെ അത് വാഷ്‌ ബെസിനിലേക്ക് കമഴ്ത്തി. അടുത്തതില്‍ വച്ചു. ബട്ടണ്‍ വീണ്ടും ഞെക്കി. ഹാവൂ. പാല് തന്നെ. അപ്പോഴ അത് ശ്രദ്ധിച്ചത്. രണ്ടു ബട്ടണ്‍ ഉണ്ട് ആ ടാപ്പ്‌ നു. milk നു ഒരു ബട്ടണ്‍, more milk എന്നെഴുതിയ വേറൊരു ബട്ടണ്‍.
ഇതേതോ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. ഇനി അല്പം തേയില വേണമല്ലോ. അതെവിടുന്നു ഒപ്പിക്കും? ഒരു പെട്ടി ഇരിപ്പുണ്ട്. അത് തുറന്നു നോക്കി. ഇത് തേയില തന്നെ. ചെറിയ പേപ്പര്‍ പാക്കെറ്റിലാക്കി ലേബല്‍ ഒരു ചരടില്‍ കോര്‍ത്ത്‌ ഇട്ടിട്ടുണ്ട്. അതില്‍ ഒരെണ്ണം എടുത്തു. കീറി തേയില മുഴുവന്‍ കപ്പില്‍ ഇട്ടു. ഇനി ഇത് എങ്ങനെ അരിക്കുമോ ആവോ. അരിപ്പ ഒന്നും അവിടെ കാണാനില്ല. 'ഹോ അപ്പൊ ഇതൊന്നും ഇത് വരെ കണ്ടിട്ടില്ല അല്ലെ ? ' ബൈജു തിരിഞ്ഞു നോക്കി. മുറ്റത്തൊരു മൈന. അവള്‍ പറഞ്ഞു ഇങ്ങനല്ല ഇത് ഉണ്ടാക്കേണ്ടത്. അവള്‍ തന്നെ അത് വാങ്ങി കമഴ്ത്തി കളഞ്ഞു. എന്നിട്ട് ഒരു കപ്പ്‌ എടുത്തു ഒരു ചായ ഉണ്ടാക്കി തന്നു. 'ഈശ്വരാ.. മാനം പോയി'. പതിയെ ചായ കുടിച്ചിട്ട് സീടിലേക്ക് പോയി.
മാനേജര്‍ എത്തി. സര്‍.. എന്ന് വിളിച്ചു . അദ്ദേഹം തിരിഞ്ഞു നോക്കി. 'ഞാന്‍ ഇന്നലെ ജോയിന്‍ ചെയ്ത ബൈജു...' എന്നൊക്കെ പറഞ്ഞു. അങ്ങനെ പുള്ളി പരിചയപ്പെട്ടു. വിവരങ്ങളൊക്കെ അന്വേഷിച്ചു.
കന്നടകാരനാണെന്ന് തോന്നുന്നു. പുരികത്തിനു കൃത്യം നടുക്കായി ഒരു വൃത്തികെട്ട ഒരു പൊട്ട് ഇട്ടിട്ടുണ്ട്. വെറുതെ പുള്ളി പറഞ്ഞ വളിപ്പിനൊക്കെ ചിരിച്ചു കാണിച്ചു. 'തന്‍റെ മെഷീന്‍ ഒക്കെ സെറ്റപ്പ് ചെയ്യാന്‍ രണ്ടു ദിവസം എടുക്കും .. അതുവരെ ഈ documentation ഒക്കെ നോക്കാന്‍ പറഞ്ഞിട്ട് കുറച്ചു പ്രിന്‍റ്ഔട്സ് കുറച്ചു links ഒക്കെ തന്നു. ഊണ് കഴിക്കാന്‍ ടൈം ആയപ്പോ പുള്ളി നിര്‍ത്തി. 'അപ്പൊ ലഞ്ച് കഴിഞ്ഞിട്ട് വായന തുടങ്ങിക്കോ .. all the best' എന്നൊക്കെ പറഞ്ഞിട്ട് അങ്ങേര്‍ പോയി. 'ലഞ്ച് കൊണ്ട് വന്നിട്ടുണ്ടോ എന്ന് അടുത്തിരിക്കുന്ന കുട്ടി ചോദിച്ചു. അവളുടെ പേര് രജനി എന്നാണ്. ഏറ്റവും മുകളിലാണ് cafetaria എന്ന് പറഞ്ഞു അവള്‍. എന്നാല്‍ പിന്നെ ഇവളുടെ ഒപ്പം പോവാം. അവിടെ ചെന്നപ്പോഴാണ് കണ്ടത് .. എല്ലാവന്മാരും ഒന്നുകില്‍ ഊണ് കൊണ്ട് വന്നിട്ടുണ്ട്. അല്ലെങ്കില്‍ എന്തോ ഒരു ലോട്ടറി ടിക്കറ്റ്‌ പോലുള്ള ഒരു കടലാസ് കൊടുക്കുകാണ്. അതെന്തു കുന്തമാണെന്ന് രജനിയോട്‌ ചോദിച്ചു. food coupon ആണെന്ന് അവള്‍ പറഞ്ഞു.
എനിക്കും അത് കിട്ടും എന്നും പറഞ്ഞു. ഇവിടെ ഒരുത്തനും കാശ് കൊടുത്തു ആഹാരം കഴിക്കില്ല എന്നാ തോന്നുന്നത്. വീട്ടില്‍ ചെന്നിട്ടു മഹേഷിനോട് ചോദിക്കണം എന്താ ചെയ്യേണ്ടതെന്ന്. ഊണ് ഒക്കെ കഴിഞ്ഞിട്ട് ആ documents ഉം എടുത്തു കൊണ്ട് സീറ്റില്‍ വന്നിരുന്നു. ഉള്ളത് പറയാമല്ലോ ആദ്യ പേജ് വായിച്ചപ്പോ തന്നെ നല്ല ഉറക്കം വന്നു. ചുറ്റിനും നോക്കിയപ്പോ സുഖം തന്നെ. എല്ലാവരും നല്ല ഉറക്കം. രജനി മൊബൈല്‍ എടുത്തു ആരോടോ ശബ്ദം താഴ്ത്തി സംസാരിക്കുന്നുണ്ട്. ലവള്‍ engaged ആണോ എന്തോ.
സാരമില്ല. വേറെയും കിളികള്‍ ഉണ്ട്. സമയം കിടക്കുക്കല്ലേ. നോക്കാം. അങ്ങനെ ഇരുന്നു ഉറങ്ങിയും ഉണര്‍ന്നും ചുറ്റിനും നോക്കിയും സമയം തള്ളി നീക്കി. ആറു മണി ആയി. എല്ലാവരും ഇപ്പൊ തന്നെ വീട്ടില്‍ പോകുമായിരിക്കും. ഒരുത്തനും അനക്കമില്ലല്ലോ. ഇവനൊന്നും വീടും കുടിയും ഒന്നുമില്ലേ ? അങ്ങനെ കുറച്ചു നേരം കൂടി ഇരുന്നു. അറബികഥയില്‍ ശ്രീനിവാസന്‍ ചോദിക്കുന്ന പോലെ ജോലി സമയം എട്ടു മണികൂര്‍ തന്നെ അല്ലെ എന്ന് രജനിയോട്‌ ചോദിച്ചു. അവളെ സല്ലാപത്തിനിടയില്‍ ശ്യല്യപെടുതിയത് കൊണ്ടാണോ എന്തോ ദഹിപ്പിക്കുന്ന പോലെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു ' ഓഹോ. അപ്പൊ സര്‍ക്കാര്‍ ഓഫീസ് ആണെന്ന് കരുതി വന്നതാണല്ലേ ? ' എന്ന് ചോദിച്ചു. അടുത്ത മാസം തൊട്ടു ബൈജുവിന്‍റെ അവസ്ഥയും ഇത് തന്നെ ആണ് കേട്ടോ എന്ന് പറഞ്ഞിട്ട് അവള്‍ പൊട്ടി ചിരിച്ചു. ഒരു കമ്പനിക്ക്‌ വേണ്ടി വെറുതെ ചിരിച്ചു കൊടുത്തു.
'അപ്പൊ എന്‍റെ കാര്യം കട്ട പൊക.. മഹേഷേ ..... അയ്യോ ...'

( തുടരും.. എന്നെ ആരും തല്ലി കൊന്നില്ലെങ്കില്‍ ... )
അടുത്ത ഭാഗം 


2 അഭിപ്രായങ്ങൾ:

  1. തുടരണം.....

    എല്ലാം കഴിഞ്ഞിട്ട് തല്ലിക്കൊല്ലാം...

    മറുപടിഇല്ലാതാക്കൂ
  2. കഥ ഒന്നുകൂടി നന്നാക്കാമായിരുന്നു.. ആശംസകള്‍

    രായപ്പന്‍റെ കമാന്‍റ് കണ്ട് ഞാന്‍ കുറേ ചിരിച്ചൂ ട്ടോ

    മറുപടിഇല്ലാതാക്കൂ